Wednesday, December 30, 2009

ÕÝß æÄ{ßÏÞJ ¼àÕßÄ¢

¾ÞX ¯µÈÞÏßøáæKX ¼àÕßÄJßW
ÉIárÕÎÞÏßøáæKKµÄÞøßW
ÉÞùß ÉùKà¿Þ¢ ÉÞøßæÜBᢠæÎæÜï_
ÉùKßøáKà¿ÞçÎÄá ºßÜïµ{ßÜá¢

¦ ÕãfJßX Ö߶ßøBZ Ä{VKàÜï ®æK_
ÄÝáµßÏâEÞÜÞGßÏáùAáÕÞÈᢠÎùKßÜï
æµÞ¿á¢µÞxßÜᢠ®æK ÎáùáµßMß¿ßAÞX
®æa ØbÉíÈBZAá ÄÃÜÞÏí ÎÞùÞX

®CßÜáÎÞ ÕãfJßX ºø¿ßW ÄâBßÏÞ¿ÞX
æµÞÄߺîßøáKá ¾ÞX ®Kᢠ¯µÈÞÏí
ÉùÏÞæÄ ÕàIᢠÕàIáÎÞ Ö߶ßøJßW
®X ÎÈTßæÜ ØbÉíÈB{áÎÞÏáÏîÜÞ¿ß

§KùßÏÞæÄ ¾ÞÈáÃøáçOÞæÝAáÎÞ_
Ö߶ßøBZ Ä{VKßøáKÄùßEá ¾ÞX
ÎÇáøÎÞæÎÞøá ºßÜïÏßW ÉâJá µÞÏíº
µÈßµZAá ÍÞøçÎùßÏÄùßEá ¾ÞX

§Èß ¾ÞÈáùBÞæÄ ¨ ÎHßW Ä{øÞæÄ
ºÞÏíæEÞ¿ßÏÞæÄ µÞJà¿Þ¢
§ÈßæÏX ¼àÕæa ØíÉwÈ¢ ÈßÜÏíAá¢Õæø
Äø{ÎÞÏí ÎÇáøÎÞÏí ÄÞBÞÏí ÈßKà¿á¢.
.

Saturday, August 15, 2009

തണല്‍ മരം

തണല്‍ മരം
ആ മരത്തണലില്‍ ഞാന്‍ തനിച്ചിരുന്ന നേരം...
നേര്‍ത്ത കിളികള്‍ തന്‍ കൂചനം കേട്ടിരുന്നു..
മെല്ലെ-തഴുകിയൊരിളം തെന്നല്‍ മറഞ്ഞിരുന്നു.. എണ്റ്റെ-
ഹ്യ്ദയത്തില്‍ തരളമായ്‌ തഴുകിയിരുന്നു.....

ഇലകള്‍ പൊഴിയാതെ പൂക്കള്‍ വാടാതെ...
മരതകമണിഞ്ഞൊരാ മരച്ചില്ലയില്‍
കിളിമൊഴി കേള്‍പ്പിച്ചു മനസ്സിനെ ഓമനിച്ചു
അമ്മക്കിളിയുടെ കൂടും കണ്ടിരുന്നു...

ഇടയിലായ്‌ വാടിത്തളര്‍ന്നൊരാ ഇലയുടെ..
മുഖഭിംബം വാടിക്കരിഞ്ഞിരുന്നോ...
കൈവിരല്‍ വിടാതെ കുളിര്‍ തെന്നല്‍ വീശുമ്പോള്
‍കാലങ്ങളായ്‌ മരച്ചില്ലയില്‍ ചേര്‍ന്നിരുന്നു...

ഇനിയാ സത്യങ്ങള്‍ കേട്ടിടാന്‍ തളിരിട്ട..
കുഞ്ഞിളം ഇലകള്‍തന്‍ പുഞ്ചിരി കണ്ടു ഞാന്‍-
കൊഴിഞ്ഞു പോയ വസന്തമായ്‌ കാറ്റില്‍..
പുഞ്ചിരിയോടെ പറന്നീടാം ഈ.....
തണല്‍ മരം താണ്ടിയകന്നീടാം......

Thursday, September 11, 2008

"കൊഴിഞ്ഞു പോയൊരോണം"

ഉത്ത്രാട പൂവിളിയും പൂത്തിരുവാതിരയും...
തിരുവോണം പുല്‍കാന്‍ മതിമറന്നു...
ഓണത്താറാടിവരും ഓണത്തപ്പനും
മഴവില്‍ പൂക്കളമായ്‌ മുന്നില്‍ നിറഞ്ഞു..
പൂവേ പൊലി പാടിവരും പൂത്തുമ്പിപ്പെണ്ണിനു
തേന്‍ നുകരാനായ്‌ തുമ്പപ്പൂവിടര്‍ന്നു...
പൂക്കളമൊരുക്കി മുന്നില്‍ സദ്യയൊരുക്കി
മാവേലിമന്നനെ കാത്തിരിപ്പൂ.. ഞാന്‍-
മാവേലിത്തമ്പുരാനെ കാത്തിരിപ്പൂ...
വിണ്ണില്‍ കുങ്കുമമെഴുതിയാ സന്ധ്യയും മറഞ്ഞു
ഓണനിലാവിലെന്‍ മിഴി നിറഞ്ഞു...
എണ്റ്റെ-കാത്തിരിപ്പിന്‍ വര്‍ഷം തുടങ്ങിയല്ലോ....

Wednesday, May 28, 2008

സന്ധ്യാ നേരം

മറയുന്നുവോ സൂര്യന്‍ മൌനമായ്‌-
ഇളകുമാ തെന്നലില്‍ കൈകളിലായ്‌..
സിന്ദൂരചെപ്പു നീ മറന്നുപോയോ-
സന്ധ്യയാം യാമമായ്‌ മാറിയോ...

ചൊല്ലിപ്പതിഞ്ഞൊരാ പൂങ്കുയില്‍ പാട്ടിണ്റ്റെ-
ഈണവും താളവും ഓര്‍ത്തിരുന്നോ...
ചെല്ലക്കിടാവും പൂവാലിപ്പെണ്ണും-
തുള്ളിച്ചാടുമാ നേരവും മറഞ്ഞു...

എണ്ണതിളക്കുമാ പാത്രത്തില്‍ നിന്നാ-
ഉണ്ണിയപ്പം നീയന്നു തന്നതില്ലേ...
സ്നേഹത്തിന്‍ കയ്യാല്‍ നീ തന്നപ്പൊള്‍-
എന്തു മാധുര്യമെന്നു ഞാന്‍ ഓര്‍ത്തുപോയി...

Tuesday, April 1, 2008

വിഷുപ്പുലരി

പുലരി പിറന്നു വിഷുപ്പുലരി പിറന്നു-
മേടമാസപ്പുലരി പിറന്നു വിഷുക്കണിയില്‍..
നിലവിളക്കില്‍ തിളങ്ങുമാ ഗോപാലനെ കണ്ടു-
കുലകളായ്‌ മിന്നുന്ന കൊന്നപ്പൂകണ്ടു..

അമ്പലമുറ്റത്തു അമ്പടിക്കണ്ണനെ-
കൈകൂപ്പിതൊഴുതു ഞാന്‍ കണികണ്ടു..
മേടം പുലരുന്ന കിരണങ്ങള്‍ക്കൊപ്പമാ-
കൈനീട്ടവുമായെന്നച്ഛന്‍ വന്നു..

സംഗ്രമരാത്രിയില്‍ മുറ്റത്തെ കളത്തില്‍-
പൂത്തിരി കത്തിചു ഞനുല്ലസിച്ചു...
ഇടിവെട്ടും ശബ്ദത്തില്‍ പടക്കങ്ങളെന്നില്‍-
ഇടവിടാതങ്ങെങ്ങും മുഴങ്ങി നിന്നു...

പുലരി പിറന്നു വിഷുപ്പുലരി പിറന്നു-
മേടമാസപ്പുലരി പിറന്നു വിഷുക്കണിയില്‍..
നിലവിളക്കില്‍ തിളങ്ങുമാ ഗോപാലനെ കണ്ടു-
കുലകളായ്‌ മിന്നുന്ന കൊന്നപ്പൂകണ്ടു..

Thursday, February 7, 2008

കൊതിയോടെ ഞാനിന്നടുക്കിവച്ചൊരെന്‍-
പ്രിയമുള്ള സ്വപ്നങ്ങള്‍ മറന്നു പോയോ...
ഒരു സിംഹ പ്രഭയോടെ സട കുടഞ്ഞെഴുന്നേല്‍ക്കും-
പുതു പുതു സ്വപ്നങ്ങള്‍ ഉണര്‍ന്നിരുന്നോ....
പറയാതെ അകന്നൊരാ ചിത്ര ലിപികളും-
അറിയാതെ എന്നെയിന്നുണര്‍ത്തിയെന്നോ..
ഒരു ദു:ഖ ബിന്ദുവായ്‌ എന്‍ അരികില്‍ നിന്നൊ....
മിഴി ചിമ്മിയുണരുന്ന താരകം പോലെയെന്‍-
അകതാരില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിരുന്നു.. എന്നുമെന്‍-
അകതാരില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിരുനു
ഒരു വെണ്‍പിറാവുപോല്‍ പറന്നു ഞാന്‍ അകലുമ്പോള്‍-
പറയാതെ കാറ്റായ്‌ കൂടെ വന്നു.. എന്നെ-
തഴുകി തലോടി നീ അരികില്‍ നിന്നു...
ഒരു വെണ്‍പിറാവുപോല്‍ പറന്നു ഞാന്‍ അകലുമ്പോള്‍-
പറയാതെ കാറ്റായ്‌ കൂടെ വന്നു.. എന്നെ
തഴുകി തലോടി നീ അരികില്‍ നിന്നു... സഖീ-
എന്നും നിന്‍ സ്വപ്നങ്ങള്‍ കൂടെ വന്നു...
പിച്ചകപ്പൂവിലും പൂമുല്ലയിതളിലും-
മധുരമാം സുഗന്ധമായ്‌ നീ പിറന്നു...
കൊതിയോടെ ഞാനിന്നടുക്കിവച്ചൊരെന്‍-
പ്രിയമുള്ള സ്വപ്നങ്ങള്‍ മറന്നു പോയോ...

Wednesday, February 6, 2008

സ്ന്ധ്യയില്‍ മയങ്ങുന്ന പകല്‍

"നിലവിളക്കിന്നൊളിയണഞ്ഞു.. വിണ്ണിലെ-
തിരുവിളക്കിന്‍ പ്രഭ പൊലിഞ്ഞു....
കരിനിഴലില്‍ സിന്ദൂരം തൂകിയാ-
പകലിന്നെങ്ങുപൊയ്‌ മറഞ്ഞു...
ഇരുളിന്‍ യാദന മറക്കാന്‍.. വെറുതേ-
ഇന്ദുമുഖിയായ്‌ നീ പിറന്നു...
പൂനിലാ പാലാഴി ചൊരിഞ്ഞു.. വിണ്ണില്‍-
ഇരുളിന്‍ ഗദ്ഗദം മറച്ചോ....
നിലാ മഴ വീണൊരാ രാവിലും.. ഹ്രിദയം-
അറിയാതെ തളര്‍ന്നങ്ങുറങ്ങിയോ...
മിഴിയിണചിമ്മിയണയുമ്പോഴും.. എന്നില്‍-
പകലിന്‍ ചിരിമഴ കേട്ടിരുന്നു....
അറിഞ്ഞില്ല നീ ഞാന്‍ മയങ്ങുന്ന.. നേരത്ത്‌-
മരണമായ്‌ മാടി വിളിക്കുമെന്നു....