Sunday, September 2, 2007

എന്നോര്‍മ്മകള്‍

വിടപറഞ്ഞു നീയകലുന്ന നേരത്തും -
ഇരുണ്ട സൂര്യനായ് ജ്വലിച്ചു നിന്നുവൊ...
പകല്‍ കിനാവുകള്‍ നിറഞ്ഞ നിന്നിലെ-
തമസ്സില്‍ സ്വപ്നമായ് വിടര്‍ന്നു നിന്നുവോ
ഇരവിന്-റ്റെ പാലാഴി ഒശുഹ്കിയെത്തി -
നിന്‍ തകര്‍ന്ന ജാലകച്ചില്ലിലൂടെ.
പ്രതീക്ഷകള്‍ നിന്‍റ്റെയാ പുലരിയെ തിരയുന്നു-
പ്രകാശപൂരിതമായ സ്വപ്നത്തിന്‍ ജീവനായ്..
ഇരുണ്ടു വെളുത്തൊരീ രാവിന്‍റ്റെ ചില്ലയില്‍-
ഒഴിഞ്ഞ സ്വപ്നക്കൂടുകള്‍ കണ്ടു ഞാന്‍...